Wednesday 5 February 2014

Thiru Chengannur Maha Shivarathri and Parisam vaippu.


The thiru chengannur Maha shivarathry and parisam vaippu “is completing 1808 years on 10th march 2013.This holy devotional ritual is performing by the Araya community of karunagappally who are known as “Alappattu Arayans. Alappadu is a coastal region of karunagappally in kollam district. The word “Arayan is derived from Aryan. (Arasan or Arayan is literally known as “king or Lord). Araya community reserves top priority to the traditional values based on the ancient “Muthuraja/Mutharaya kings“and their capital” Kaveryppattanam”( Thanchavoor) of Chola ,Madurai of Pandya kingdoms which they have been migrated from. " Arayar " was not a caste name. Bhagavan Gotuhama Buddha was referred as "Arayar" in ancient  tamil literature. The descendants of  koli-shakya gotras of  Ikshvaku dynasty (Surya vamshi) were known as Arayar , Ariyar, Araiyar ,Arayan , Araiyan etc. in south India . "Maha maya "(koli queen and mother of sree Buddha), "Sree parvathi ", daughter of Parvatha raja , the descendant of koli-shakya, "Kannaki", the daughter of Arayar chief Manaikkan ,the descendant of koli-shakya,  "Thiraisar madantha" , the daughter of Thrayambakan adi arayan , the descendant of koli-shakya(Pandya kingdom) ,and "Sree Matha Amrithananthamayi Devi", the descendant of koli-shakya  are supposed to be the incarnations of the supreme Goddess. 
Kannaki was the most powerful incarnation in the ancient time. She was born as the daughter of araya chief Manaikkan in the Kaveryppattanam. She was wonderfully gifted with beauty and loftiness of character. She got married to Kovalan, a scion of a wealthy family of traders. Kovalan lost all his wealth and valued possessions due to his misconduct. He felt sorry for the bitter things happened in their life. He woke up from a deep slumber to realities and decided to go to Madurai to begin a new life. Kannaki offered one of her anklets (The Chilambu) to Kovalan to meet their immediate needs. It was not life but, the death that was awaited him in the Pantya capital. For a goldsmith working for the queen implicates Kovalan in theft of queen’s own chilambu and the Pantya king ordered Kovalan to be killed for the theft. (It was the goldsmith who had stolen the chilambu). Kannaki learns of the terrible fate of her husband and roused to fury. She went to the king’s presence demanding justice. The king tried to justify his action but, the irate Kannaki throws down her remaining chilambu in the royal court, proving beyond a doubt from the gem stones that shot out of it that what Kovalan had with him was not the stolen chilambu of the queen which had pearls in it. The king falls down dead at this demonstration of the injustice he had dealt out and burnt the city of Madurai with the fire of chastity. The people of that area was scattered to different areas, then migrated along the banks of Vaigai River to the coastal line of Chengannur of Chera kingdom. When new land is formed in the western part of Chengannur coast the people migrated accordingly to the costal line and some people reached in the coastal region of Karunagappally, who are believed to be the ancestors of the present Arayans. The King Chenkuttuva, the descendant of koli-shakya had constructed a temple in memory of Sree Kannaki at Chengannur during A.D.205. since, then the” Alappattu Aryans” are performing “Thiru Chengannur Sivarathry” and “Parisam Vaippu”. As far as the Arayan community is concerned, the parisam vaippu is not only a traditional ritual but also a grand marriage of their daughter sree parvathy Devi with the Lord Shiva. Parisam vaippu is the most ancient Hindu devotional ritual in the world which shows the Araya community is closely related with the God. The Tamil word “parisam” means dowry. The ritual “Parisam vaippu” is performing on the day of Shivarathry at Chengannur temple by the Arayans by means of the father of kannaki. It is a traditional right of Arayans giving parisam to their daughter during their marriage. The ritual “Parisam Vaippu” and shivarathry celebration have been registering in record book by the administrator of the Chengannur temple since A.D 205.It is believed that the Supreme Goddess (Adi Para Shakti)  has been incarnating in Arayar Community in every thousands of years.

തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും പരിശം വയ്പ്പും.

തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും2014  ശിവരാത്രി നാളില്‍ 1809  വര്‍ഷം തികയ്ക്കുകയാണ്. ഈ മഹാ ചടങ്ങ് ആല പ്പാട്ട് അരയര്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് അരയര്‍ എന്ന ജനവിഭാഗമാണ്‌ നടത്തിവരുന്നത്.
 
കണ്ണകി ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്റെ മകളായി ജനിച്ചു. അതി സുന്ദരിയും, സ്വഭാവ വൈശിഷ്ട്യത്തിനുടമയുമായിരുന്നു കണ്ണകി. കണ്ണകിയെ ധനികനായ മാ ചാതുവന്റെ മകന്‍ കോവലന്‍ വിവാഹം കഴിച്ചു. കോവലന് മാധവിയുമായുണ്ടായ ബന്ധം തന്റെ സമ്പത്ത് മുഴുവന്‍ നശിക്കുന്നതിനു കാരണമായി. ഒടുവില്‍, തന്റെ തെറ്റ് മനസിലാക്കിയ കോവലന്‍ കണ്ണകിയോടു മാപ്പ് അപേക്ഷിച്ചു. കച്ചവടത്തിനായി കണ്ണകി തന്റെ കാല്‍ച്ചിലമ്പുകളില്‍ ഒന്ന് കോവിലന് നല്‍കി. നഷ്ട്ടപ്പെട്ട തന്റെ സ്വത്തുക്കള്‍ കച്ചവടത്തിലൂടെ വീണ്ടെടുത്തു ഒരു പുതു ജീവിതം തുടങ്ങാന്‍ കോവലന്‍  കണ്ണകിയോടൊപ്പം മധുരയിലേക്ക് യാത്രയായി.

പക്ഷെ, പുതിയ ഒരു ജീവിതത്തിനു പകരം അവിടെ, കോവലനെ കാത്തിരുന്നത് മരണമായിരുന്നു. പാണ്ഡ്യ രാജധാനിയിലെ റാണിയുടെ ആഭരണങ്ങള്‍ പണിയുന്ന തട്ടാന്‍, റാണി (പാണ്ടിപ്പെരും ദേവി)യുടെ നഷ്ട്ടപ്പെട്ട കാല്‍ച്ചിലമ്പ് വില്‍ക്കുവാനായി ഒരുവന്‍ തെരുവില്‍ എത്തിയെന്ന് രാജാവിനെ അറിയിക്കുന്നു.  രാജാവ് കോവാലനെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആജ്ഞാപിക്കുകയും, തുടര്‍ന്ന് ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു. ,ഇതറിഞ്ഞ കണ്ണകി, ഉഗ്ര കോപിഷ്ട്ടയായി കൊട്ടാരത്തിലേക്ക് ചെന്ന് രാജാവുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. രാജാവ് തന്റെ ഭാഗം ന്യായീകരികാന്‍ ശ്രമിച്ചു. കണ്ണകി ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിച്ചു. റാണിയുടെ ചിലമ്പിനുള്ളില്‍ ഉണ്ടായിരുന്ന മുത്തിന് പകരം, മാണിക്യ പരലുകള്‍ തെറിച്ചു വീണു. ഇത് കണ്ട രാജാവ് നെടുംചെഴിയനും, പട്ടമഹിഷി പാണ്ടിപ്പെരും, ദേവിയും അനീതി പ്രവര്‍ത്തിച്ച ധര്‍മ്മ സങ്കടത്താല്‍ മോഹാലസ്യപ്പെട്ടു വീണു മരിച്ചു. അനന്തരം, കോപം ശമിക്കാതെ കണ്ണകി, മധുരാ നഗരം അഗ്നിക്കിരയാക്കി , വൈഗാ നദിയുടെ തീരത്തുകൂടി ചേര രാജ്യത്തെ ചെന്കിന്റൂര്‍ എന്ന മലമുകളില്‍ വന്നു, ഒറ്റക്കാലില്‍ തപസ്സുചെയ്തു നിന്നു.
എ.ഡി. 205 ല്‍ കോലി-ശാക്യരുടെ പിന്‍ഗാമിയായ ചെങ്കുട്ടുവ രാജാവ് കണ്ണകിയുടെ സ്മാരകമായി ചെങ്ങന്നൂരില്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കണ്ണകി ആദി പരാശക്തിയുടെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു. പാര്‍വ്വതിക്ക് ശേഷമുള്ള അവതാരം ആയതിനാല്‍ പാര്‍വ്വതിയുടെ അവതാരം എന്നും പറയപ്പെടുന്നു. അതിനാലാണ്, ആ ക്ഷേത്രത്തില്‍ ശ്രീ പരമേശ്വരനെയും പ്രതിഷ്ടിച്ചിരിക്കുന്നത്‌.
അരയര്‍, സൂര്യവംശത്തിലെ ഇക്ഷ്വാകു സാമ്രാജ്യത്തിലെ ഒന്‍പതു ഗോത്രങ്ങളില്‍ രണ്ട് ഗോത്രങ്ങളായ കോലി-ശാക്യരുടെ പിന്‍ തലമുറയാണ്. പുരാണങ്ങളില്‍ ഹയഹയന്മാര്‍ എന്ന് വിവക്ഷിക്കപ്പെട്ട ചന്ദ്രവംശികളും, സൂര്യവംശികളും ബ്രാഹ്മണ മേധാവിത്വത്തെ ചെറുക്കാന്‍ ജൈന മതം സ്ഥാപിച്ചു. ഉത്തരേന്ത്യയിലെ "കലച്ചൂരി"കള്‍ അവരുടെ പിന്മുറയാണ്. ജൈന ബുദ്ധ മത പ്രചരണാര്‍ത്ഥം ദക്ഷിണേന്ത്യയിലേക്ക് വന്ന കലച്ചൂരികള്‍ ആന്ധ്രാ പ്രദേശില്‍ "മുദ്ധിരാജ" എന്നും തമിഴ്നാട്ടില്‍ "മുത്തുരാജ" എന്നും അറിയപ്പെട്ടു. മുത്തുരാജ സമുദായത്തിലെ ഉപജാതിയാണ് അരയര്‍.  "അരയര്‍ വൈഷ്ണവ മുത്തുരാജാക്കന്മാര്‍" എന്നാണ്  പുരാതന തമിഴ് കൃതിയായ "പതിറ്റ്പത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. "ഹിമാലയത്തിനു വടക്കുള്ള ഋഷിമാരുടെ രാജാക്കന്മാര്‍" എന്നും പരാമര്‍ശമുണ്ട്.  തമിഴ് കൃതികളില്‍ "ബുദ്ധനെ "അരയര്‍" എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.കോലി ഗോത്രത്തിലെ “മഹാ മായ”, (ശ്രീ ബുദ്ധന്റെ മാതാവ്) കോലി-ശാക്യരുടെ പിന്‍ഗാമികളായ പര്‍വ്വത രാജകുലത്തിലെ പര്‍വ്വത രാജന്റെ മകള്‍ ശ്രീ പാര്‍വ്വതി,  ചോള ദേശത്തെ മാനായിക്കന്‍ എന്ന അരയ പ്രമാണിയുടെ മകള്‍ കണ്ണകി, പാണ്ഡ്യ ദേശത്തെ കോലി-ശാക്യ തലമുറയില്‍പ്പെട്ട ത്രയംബകന്‍ അടി അരയന്റെ മകള്‍ “തിരൈശാര്‍ മടന്ത” കോലി -ശാക്യ ഗോത്രത്തിലെ ഇപ്പോഴത്തെ  തലമുറയിലെ ശ്രീ മാതാ അമൃതാനന്ദ മയീ ദേവി” എന്നീ മഹദ് ജനനങ്ങള്‍ ആദി പരാശക്തിയുടെ അംശാവതാരങ്ങള്‍ ആണെന്ന് അരയര്‍ വിശ്വസിക്കുന്നു. അക്കാലത്ത് ഏറ്റവും പ്രശസ്തയായ ശക്തി സ്വരൂപം കണ്ണകി ആയിരുന്നു.കണ്ണകി ചോള ദേശത്തെ കാവേരിപ്പട്ടണത്തിലെ മാനായിക്കന്റെ മകളായി ജനിച്ചു. അതി സുന്ദരിയും, സ്വഭാവ വൈഷിഷ്ട്യത്തിനും ഉടമയായിരുന്നു കണ്ണകി. കണ്ണകിയെ ധനികനായ മാ ചാത്തുവാന്റെ മകന്‍ കോവലന്‍ വിവാഹം കഴിച്ചു. കോവലന് മാധവിയുമായുണ്ടായ ബന്ധം മൂലം  തന്റെ സമ്പത്ത് മുഴുവന്‍ നശിക്കുന്നതിനു കാരണമായി. ഒടുവില്‍, തന്റെ തെറ്റ് മനസിലാക്കിയ കോവലന്‍ കണ്ണകിയോടു മാപ്പ് അപേക്ഷിച്ചു. നഷ്ടപ്പെട്ട സമ്പത്ത് മുഴുവന്‍ കച്ചവടത്തിലൂടെ നേടിയെടുക്കണമെന്നു കോവലന്‍ തീരുമാനിച്ചു. അതിനായി കണ്ണകി തന്റെ കാല്‍ച്ചിലമ്പുകളില്‍ ഒന്ന് കോവിലന് നല്‍കി. നഷ്ട്ടപ്പെട്ട തന്റെ സ്വത്തുക്കള്‍ കച്ചവടത്തിലൂടെ വീണ്ടെടുത്തു ഒരു പുതു ജീവിതം തുടങ്ങാന്‍ കോവലന്‍  കണ്ണകിയോടൊപ്പം മധുരയിലേക്ക് യാത്രയായി.
പക്ഷെ, പുതിയ ഒരു ജീവിതത്തിനു പകരം അവിടെ, കോവലനെ കാത്തിരുന്നത് മരണമായിരുന്നു. പാണ്ഡ്യ രാജധാനിയിലെ റാണിയുടെ ആഭരണങ്ങള്‍ പണിയുന്ന തട്ടാന്‍, റാണി (പാണ്ടിപ്പെരും ദേവി)യുടെ നഷ്ട്ടപ്പെട്ട കാല്‍ച്ചിലമ്പ് വില്‍ക്കുവാനായി ഒരുവന്‍ തെരുവില്‍ എത്തിയെന്ന് രാജാവിനെ അറിയിക്കുന്നു.  രാജാവ് കോവാലനെ കൊട്ടാരത്തില്‍ ഹാജരാക്കാന്‍ ആജ്ഞാപിക്കുകയും, തുടര്‍ന്ന് ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന്,കണ്ണകിയുടെയും, കോവലന്റെയും ബന്ധുക്കളും, നാട്ടുകാരും മധുരയില്‍ വന്നു കലാപം അഴിച്ചു വിട്ടു. തുടര്‍ന്ന്, അതിലൊരു വിഭാഗം ചെങ്ങന്നൂരില്‍ എത്തിച്ചേരുകയും, അവിടെ ചെങ്കുട്ടുവ രാജാവിന്റെ അനുവാദത്തോട് കൂടി സ്ഥിര വാസമാക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ അക്കാലത്തു കടല്‍ തീരമായിരുന്നുവെന്നു ചിലപ്പതികാരത്തില്‍ നിന്നും മനസിലാക്കാം. ചെങ്കുട്ടുവന്റെ രാജധാനി കടല്‍ക്കരയില്‍ സ്ഥിതി ചെയ്യുന്നതായിട്ടാണ് ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്നത്. മാത്രമല്ല, ചെന്കുട്ടുവനെ പതിറ്റുപത്തില്‍ “”പനിതുരൈ പരതവാ എന്ന് അതിന്റെ കര്‍ത്താവായ പരണര്‍ അഭിസംബോധന ചെയ്തിരിക്കുന്നു. (പരണരല്ല കപിലനാണ് പതിറ്റുപത്തിന്റെ കര്‍ത്താവ്‌ എന്നും ഒരു വാദമുണ്ട്)പില്‍ക്കാലത്ത് പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ കര സംജാതമായപ്പോള്‍, അരയ ജനത തീരത്തേക്ക് നീങ്ങുകയും, അങ്ങനെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ആലപ്പാട്എന്ന തീര പ്രദേശത്ത് എത്തിപ്പെടുകയും ചെയ്തു. എങ്കിലും ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വയ്പ്പും, ഇന്നും മുടങ്ങാതെ നടത്തി വരുന്നത് ഈ ആലപ്പാട്ടരയന്മാരാണ്.
ലോക ഹിന്ദുക്കള്‍ക്കിടയിലെ ഏറ്റവും പുരാതനവും, സാക്ഷാല്‍ ശ്രീ പാര്‍വ്വതീ പരമേശ്വരന്മാരോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ചടങ്ങാണ് പരിശം വയ്പ്പ്. ‘പരിശം’ എന്ന തമിഴ് വാക്കിനു സ്ത്രീ ധനം എന്നാണ് അര്‍ഥം. പാര്‍വ്വതീ ദേവിയുടെ(കണ്ണകി) വിവാഹ കാലത്ത് പിതാവ് മരുമകനായ ശ്രീ പരമേശ്വരന്  സ്ത്രീ ധനം നല്‍കുന്ന ചടങ്ങാണ് “പരിശം വയ്പ്പ്” എന്നറിയപ്പെടുന്നത്. അരയ കുലത്തിന്റെ ഒരു ആചാരമാണിത്. അരയ സമുദായത്തെ സംബന്ധിച്ചു പരിശം വയ്പ്പ് കേവലം ഒരു ദൈവീക ചടങ്ങുമാത്രമല്ല, അരയരുടെ മകളായ പാര്‍വ്വതീ ദേവിയുടെ വിവാഹം എന്ന മഹത്തായ ഒരു കര്‍മ്മം കൂടിയാണ്. അരയര്‍ പാര്‍വ്വതിയുടെ പിതൃ സ്ഥാനീയരാണെന്നതു ഈ ചടങ്ങിലൂടെ ഊട്ടിയുറപ്പിക്കുന്നു.എല്ലാ വര്‍ഷവും, ആലപ്പാട്ടെ അരയ കരയോഗങ്ങളുടെ പ്രതിനിധികള്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ എത്തി  കൊടിയേറ്റം നടത്തുകയും, ശിവരാത്രിനാളില്‍ ആലപ്പാട്ടെ അഞ്ചു കരയോഗങ്ങളുടെ നേതൃത്വത്തില്‍ അരയ ജനത വാഹനങ്ങളില്‍ ഘോഷയാത്രയായി ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.  അരയര്‍ക്ക് ശ്രീ കോവിലില്‍ പ്രത്യേക ദര്‍ശനമുണ്ട്. ആ സമയത്തു മറ്റുള്ളവര്‍ക്ക് അവിടേക്ക് പ്രവേശനമില്ല. രാത്രി രണ്ടു മണിക്കാണ് പരിശം വയ്പ്പ്നടത്തപ്പെടുന്നത്. കിഴക്കേ ഗോപുരനടയില്‍ ശിവനും, പാര്‍വ്വതിയും രണ്ടു ആനകളുടെ പുറത്തിരുന്നു തെക്ക് ദിക്കില്‍ ഇരിക്കുന്ന അരയരുടെ പ്രതിനിധിക്ക് (കരയോഗം പ്രസിഡന്റ്/ സെക്രട്ടറി) ദര്‍ശനം നല്‍കും. തുടര്‍ന്ന് വെള്ളിക്കുടത്തില്‍ ഏവരും നാണയങ്ങള്‍ പൊലിയായി അര്‍പ്പിക്കുന്നു. ശിവരാത്രി കഴിഞ്ഞു നേരം പുലരുമ്പോള്‍ എല്ലാവരും മടക്ക യാത്രയാകുന്നു. ഈ ചടങ്ങ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ രേഖകളില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തി വരുന്നു.കേരളത്തിലെ അരയര്‍ക്ക് പാരമ്പര്യമായി മറ്റു ഉപജാതികള്‍ ഇല്ല. മുദ്ധിരാജ/മുത്തുരാജ സമുദായവുമായി ബന്ധപ്പെട്ട കോലി-ശാക്യ ഗോത്രജരുടെ പാരമ്പര്യം, അരയര്‍ അഥവാ അരയന്‍ സമുദായത്തിനു മാത്രം അവകാശപ്പെട്ടതാണ്. 





എം.ബി.ശിവ് വര്‍മ്മന്‍ പല്ലവരയര്‍. "ആര്യന്മാരും പിൻഗാമികളും - ഒരവലോകനം.


No comments:

Post a Comment